തിരുവനന്തപുരം : ഭിന്നശേഷിയുള്ളവർക്കായി സംസ്‌ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികൾക്കായി 1.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ഗവേഷണം, വികസനം, പുനരധിവാസം, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളുടെ പരിശോധനയും രജിസ്‌ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കൽ, ബോധവൽക്കരണം എന്നിക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്‌ഥാപനമാണ് ഭിന്നശേഷിക്കാർക്കുള്ള സംസ്‌ഥാന കമ്മീഷണറേറ്റ്. 2016ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീല് ആക്‌ട് സംസ്‌ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും, ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിക്കുക, അവരുടെ പരാതികളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ സംവരണങ്ങൾ അനര്‍ഹരായ ആളുകൾ കവര്‍ന്നെടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയും ഭിന്നശേഷിക്കാര്‍ക്കുള്ള കമ്മീഷണറേറ്റ് ലക്ഷ്യം വെക്കുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ചീഫ് കമ്മീഷണറും സംസ്‌ഥാന കമ്മീഷണര്‍മാരുമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അവകാശ നിഷേധം, നിയമ നിഷേധം, സര്‍ക്കാരോ സ്വയംഭരണ സ്‌ഥാപനങ്ങളോ നല്‍കുന്ന നിര്‍ദേശങ്ങളോ ഉത്തരവുകളോ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍മേല്‍ ചീഫ് കമ്മീഷണറും സംസ്‌ഥാനതല കമ്മീഷണറും നടപടിയെടുക്കും. 1998ലെ സിവില്‍ പ്രൊസീജിയര്‍ കോഡ് പ്രകാരം മുഖ്യ കമ്മീഷണര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സാക്ഷികളെ വിളിച്ച് സത്യവാങ്മൂലങ്ങളുടെ അടിസ്‌ഥാനത്തില്‍ തെളിവുകള്‍ സ്വീകരിക്കുന്നതിന് ഒരു കോടതിയുടെ അധികാരങ്ങള്‍ തന്നെയാണുള്ളത്.
Read also : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഭക്‌തരിൽ നിന്നും സഹായം സ്വീകരിക്കും; ദേവസ്വം ബോർഡ്