പുതുവല്‍സരത്തിലും സമരം ശക്‌തം; അതിര്‍ത്തിയില്‍ ഇന്ന് 1000 സ്‌ത്രീകളുടെ പ്രതിഷേധ പ്രകടനം

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പുതുവൽസര ദിനത്തിലും രാജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി 1000 വനിതകള്‍ ഇന്ന് സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. അംഗന്‍വാടി ജീവനക്കാരികളും ആശ വര്‍ക്കര്‍മാരും ഉള്‍പ്പടെയുള്ള 1000 വനിതകളാണ് ഇന്ന് ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധം നടത്താന്‍ പോകുന്നത്.

കൂടാതെ കാര്‍ഷിക സമരം 37ആം ദിവസത്തിലേക്ക് കടന്ന ഇന്ന് രാജ്യവ്യാപകമായി കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക സംരക്ഷണ പ്രതിജ്‌ഞയെടുക്കും. പുതുവൽസരം പ്രമാണിച്ച് ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ ശക്‌തമായ പ്രതിഷേധ മാര്‍ച്ചുകളാണ് ഇന്ന് കര്‍ഷക സംഘടനകള്‍ നടത്താന്‍ പോകുന്നത്. വനിതകള്‍ ഇന്ന് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കൊപ്പം തന്നെ ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ഇന്നും തുടരും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ പല സ്‌ഥലങ്ങളിലും നിയന്ത്രണാതീതമാണ്. കഴിഞ്ഞ ദിവസം രാജസ്‌ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും, കണ്ണീര്‍വാതകവും അടക്കം പ്രയോഗിച്ചിരുന്നു.

Read also : കോവിഡ് വാക്‌സിന്‍ അനുമതി; നിര്‍ണായക അവലോകന യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE