ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളി വെടിവെപ്പ്. 18കാരനായ തോക്കുധാരിയാണ് സ്‌കൂളിൽ വെടിയുതിർത്തതെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആക്രമണത്തിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന വ്യക്‌തിയെ ഉദ്യോഗസ്‌ഥർ കൊലപ്പെടുത്തിയതായാണ് വിവരമെന്നും ഗവർണർ പറഞ്ഞു. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്.
അതേസമയം വെടിവെപ്പിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെടിവെപ്പുണ്ടായതിനെ തുടർന്ന് നിലവിൽ പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
Most Read: യോഗി ആദിത്യനാഥിന്റെ ചിത്രം മോർഫ് ചെയ്‌തു; 15കാരന് ശിക്ഷ ഗോശാല വൃത്തിയാക്കൽ