കൊളംബോ: ശ്രീലങ്കയിലെ കനത്ത മഴയിൽ 14 മരണം. രണ്ട് പേരെ കാണാതായി. മറ്റ് രണ്ടുപേരെ പരിക്കുകളോടെ കണ്ടെത്തി. 2,45,000ഓളം പേർക്ക് മഴക്കെടുതി ബാധിച്ചെന്നാണ് വിവരം. 15,658 പേരെ മാറ്റിപ്പാർപ്പിച്ചു. 800 വീടുകൾക്ക് മഴയിൽ കേടുപാടുകളുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴ തുടരും. ഇടിമിന്നൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Read also: ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും