ജില്ലയിലെ തുറന്ന ജയിലിൽ 174 തടവുകാരും പരോളിൽ; ശേഷിക്കുന്നത് ഒരാൾ മാത്രം

By Team Member, Malabar News
Representational image
Ajwa Travels

കാസർഗോഡ് : കോവിഡ് സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചതോടെ ജില്ലയിലെ ചീമേനി തുറന്ന ജയിലിലെ 175 തടവുകാരിൽ 174 പേരും പരോളിലിറങ്ങി. ആദ്യഘട്ടത്തിൽ കുറച്ചുപേർ മാത്രമാണ് പരോളിൽ ഇറങ്ങിയതെങ്കിൽ, ഇപ്പോൾ ഒരാൾ ഒഴികെ എല്ലാവരും പരോളിൽ പോയിരിക്കുകയാണ്. ജയിലുകളിൽ തടവുകാർക്കും പോലീസ് ഉദ്യോഗസ്‌ഥർക്കും വ്യാപകമായി കോവിഡ് ബാധിച്ചതോടെയാണ് തടവുകാർക്ക് 3 മാസത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം തീരിമാനിച്ചത്.

തുറന്ന ജയിലിൽ 1 തടവുകാരൻ മാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ജയിലിലെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജയിലിൽ നിന്നും അടിയന്തിരമായി 45 തടവുകാരെ എത്തിച്ചു. ജയിലിനകത്ത് പ്രവർത്തിക്കുന്ന വിവിധ ഫാമുകളിലെ പശു, ആട്, കോഴി എന്നിവയെ പരിപാലിക്കാനാണ് തടവുകാരുടെ സേവനം ആവശ്യമുള്ളത്.

എന്നാൽ തടവുകാർ പരോളിൽ പോയതോടെ തുറന്ന ജയിലിലെ ചപ്പാത്തി-ബിരിയാണി യൂണിറ്റുകൾ നിലച്ചിരിക്കുകയാണ്. ഇവയുടെ പ്രവർത്തനം 3 മാസങ്ങൾക്ക് ശേഷം തടവുകാർ എത്തുമ്പോഴായിരിക്കും ഇനി പുനഃരാരംഭിക്കുക.

Read also : ‘മുഖ്യമന്ത്രി അറിയാൻ’; എൻഡോസൾഫാൻ ദുരിതബാധിതരെ കൈവിടരുത്; ജനകീയ സമിതിയുടെ സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE