ന്യൂഡെൽഹി: ഹിസ്ബുള്‍ തലവന്‍ സയ്യിദ് സല്ലാഹുദ്ദീൻ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്‌ഥാപകരായ റിയാസ് ഭട്ക്കൽ, ഇക്ബാല്‍ ഭട്ക്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചാണു നടപടി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സാജിദ് മിര്‍, യൂസഫ് മുസമ്മില്‍, ജെയ്ഷ നേതാവ് ഇബ്രാഹിം അഥർ, യൂസഫ് അസർ, പാർലമെന്റ് ആക്രമണത്തിലെ ഗൂഡാലോചനയിൽ പങ്കാളിയായ മസൂദ് അസറിന്റെ സഹോദരൻ റൗഫ് അസ്ഖർ,സയ്യിദ് സലാവുദ്ദീൻ, ദാവൂദിന്റെ അടുത്ത സഹായികളായ ഛോട്ട ഷക്കീൽ, അനീസ് ഷെയ്ഖ് എന്നിവരെ കൂടാതെ ടൈഗർ മേമനും തീവ്രവാദി പട്ടികയിൽ ഉൾപ്പെടുന്നു.
Read also: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വെച്ചു