തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ് കെഎസ് (15), തലപ്പുഴ കമ്പിപ്പാലം നല്ലകണ്ടിവീട്ടിൽ മുജീബിന്റെ മകൻ മുഹസിൻ (15) എന്നിവരാണ് മരിച്ചത്.
സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കവേ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മാനന്തവാടി ഫയർ ഫോഴ്‌സും തലപ്പുഴ പോലീസും വാളാട് റെസ്‌ക്യൂ പ്രവത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ 3.45ഓടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഫയർ ഫോഴ്‌സ് സ്‌റ്റേഷൻ ഓഫീസർ സജീവ് കുഞ്ഞിരാമൻ, അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫീസർ കെവി ബാബു, കെഎം ഷിബു, ജിതിൻ കുമാർ, എംഎസ് സുജിത്ത്, വികെ അനീഷ്, ധീരജ്, എഎസ് മിഥുൻ, വി മിഥുൻ, എആർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
Read also: ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്‍ത്തി സലിം കുമാര്‍