മലപ്പുറം : ജില്ലയിലെ മഞ്ചേരിൽ നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച 2 പെൺകുട്ടികളെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. ലഹരിമരുന്നു നൽകി പീഡനത്തിന് ഇരയായ കൽപകഞ്ചേരി സ്വദേശിനിയും മറ്റൊരു കുട്ടിയുമാണ് വുമൺ ആന്റ് ചിൽഡ്രൻസ് ഹോമിൽ നിന്നും ഒളിച്ചോടാൻ ശ്രമം നടത്തിയത്. കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടികൾ സമീപത്തെ ഒരു വീട്ടിൽ ചെന്ന ശേഷം ബാഗും മറ്റ് സാധനങ്ങളും മോഷണം പോയതായി പറഞ്ഞു. കൂടാതെ ഇവിടെ വച്ച് ഇരുവരും തങ്ങളുടെ മുടി മുറിച്ചതായും പോലീസിന് വിവരം ലഭിച്ചു.
അവിടെ നിന്നും പോയ പെൺകുട്ടികൾ 11 മണിയോടെ മഞ്ചേരി സ്‌റ്റാന്റിൽ എത്തി. ഇതിനിടെ അവിടെവച്ച് അധികൃതർ കുട്ടികളെ പിടൂകൂടി വീണ്ടും സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് സംഭവം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൽപകഞ്ചേരി സിഐ, സിഡബ്‌ള്യൂസി ചെയർമാന് കത്ത് നൽകി. കൂടാതെ ലഹരിമരുന്ന് നൽകി പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയുടെ സുരക്ഷയിൽ വീഴ്‌ച ഉണ്ടായതായി പോലീസ് കോടതിയിൽ റിപ്പോർട് നൽകുകയും ചെയ്‌തു.
പെൺകുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ച സംഭവത്തിൽ ഹോം മാനേജർ, സോഷ്യൽ വർക്കർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി സിഡബ്‌ള്യൂസി ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : സന്ദീപ് നായരുടെ പരാതി; ഇഡി വിശദീകരണം നൽകും