തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും മറ്റും നിലവിൽ പൂർവ സ്‌ഥിതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആർടിസി സർവീസുകളും ഇന്ധന ചിലവും വർധിക്കുകയും ചെയ്‌തു. ദിവസവും ഇന്ധനച്ചെലവിന് 20 ലക്ഷത്തിലേറെ രൂപയാണ് ഇപ്പോൾ അധികമായി കണ്ടെത്തേണ്ടി വരുന്നത്.
കെഎസ്ആർടിസിക്കു ബൾക്ക് പർച്ചേസ് വിഭാഗത്തിൽപെട്ട സ്‌ഥാപനമെന്ന നിലയിൽ ലഭിച്ചിരുന്ന വിലയിളവ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഫെബ്രുവരി 1 മുതൽ പിൻവലിച്ചിരുന്നു. ഇതും അധികച്ചിലവുണ്ടാക്കി. നിലവിൽ റീട്ടെയ്‌ൽ പമ്പുകളിൽ നിന്നാണ് കെഎസ്ആർടിസി കുറഞ്ഞ വിലയിൽ ഡീസൽ വാങ്ങുന്നത്.
ഇന്ധന വില നിശ്‌ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇക്കാര്യം വ്യക്‌തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തു.
Read also: നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി; കോൺഗ്രസിന് തകർച്ച