തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്‌ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്‌ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
കാർഷിക നഷ്‌ടത്തിന്റെ കണക്കെടുപ്പ് ഉടൻ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം, പ്രകൃതി ക്ഷോഭത്തെ തുടർന്ന് അപകട അവസ്‌ഥയിലായ വീടുകളുടെ കണക്കെടുത്ത് സർക്കാരിന് റിപ്പോർട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.
ദുരന്ത ബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോർട് കിട്ടിയാലുടൻ പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന് കൊക്കയാർ, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
Most Read: കുപ്പത്തൊട്ടിയിൽ ഏഴര ലക്ഷം രൂപയുടെ സ്വർണം; ഉടമയ്‌ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി