കോട്ടയം: മണർക്കാട് സ്വദേശിനി അർച്ചനയുടെ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് ബിനു അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ മൂന്നാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാപിതാക്കളുടെയും പീഡനം സഹിക്കവയ്യാതെയാണ് മകൾ ജീവനൊടുക്കിയതെന്നാണ് അർച്ചനയുടെ മാതാപിതാക്കൾ നൽകിയ പരാതി.
കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. വ്യാപാരസ്‌ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നതായും മാതാപിതാക്കൾ പറയുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Most Read: വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം