കോവിഡ് പ്രതിരോധത്തിനായി വ്യോമസേനയുടെ 42 വിമാനങ്ങൾ

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 42 വിമാനങ്ങൾ വിട്ടുനൽകി ഇന്ത്യൻ വ്യോമസേന. വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കോവിഡ് റീലീഫ് ഉപകരണങ്ങൾ കൊണ്ടുവരാനാണ് പ്രധാനമായും വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വ്യോമസേനാംഗങ്ങൾ ബയോ ബബിളിനുള്ളിലാണ് കഴിയുന്നതെന്നും സേനാ വ്യത്തങ്ങൾ വ്യക്‌തമാക്കി.

എയർ വൈസ്-മാർഷലാണ് വിമാനങ്ങൾ വിട്ടുനൽകിയ വിവരം അറിയിച്ചത്. 12 ഹെവി ലിഫ്റ്റ് വിമാനങ്ങളും 30 മീഡിയം ലിഫ്റ്റ് വിമാനങ്ങളുമാണ് ഇതിനായി ഉപയോഗിച്ചത്. 75 ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇതുവരെ വ്യോമസേന എയർലിഫ്റ്റ് ചെയ്‌തിട്ടുണ്ട്‌.

98 ശതമാനം വ്യോമസേനാംഗങ്ങളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തു. 90 ശതമാനം പേർ രണ്ടാം ഡോസ് കോവിഡ് വാക്‌സിനുമെടുത്തു. എത്രയും പെട്ടെന്ന് അത് 100 ശതമാനത്തിൽ എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സേനാ വൃത്തങ്ങൾ പറഞ്ഞു. ഒരു വ്യോമസേനാ അംഗവും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഏത് വെല്ലുവിളി ഏറ്റെടുക്കാനും വ്യോമസേന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:  വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE