മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥികളടക്കം 71 പേര്‍ക്ക് കോവിഡ്; മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളും അടച്ചിടാന്‍ തീരുമാനം

By Staff Reporter, Malabar News
madras iit_malabar news
Ajwa Travels

ചെന്നൈ: മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 66 വിദ്യാര്‍ഥികള്‍ക്കും അഞ്ച് സ്‌റ്റാഫ് അംഗങ്ങള്‍ക്കുമാണ് രോഗബാധ സ്‌ഥിരീകരിച്ചത്. ഐഐടിയലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 774 വിദ്യാര്‍ഥികളാണ് ക്യാമ്പസിലുളളത്.

അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ഐഐടിയിലെ കൃഷ്‌ണ-യമുന ഹോസ്‌റ്റലുകളിലെ വിദ്യാര്‍ഥികളാണ്. ഞായറാഴ്‌ച 32 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ക്യാമ്പസിലുള്ള ബിരുദാനന്തര വിദ്യാര്‍ഥികളോടും ഗവേഷണ വിദ്യാര്‍ഥികളോടുമെല്ലാം റൂമില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ പനി, ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പരിശോധനക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ കോവിഡ് ബാധിച്ച എല്ലാവരുടേയും നില തൃപ്‍തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

Read Also: ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE