പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്‌ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ വിശദീകരണം. വിവിധ സമയങ്ങളിലായി പണം നഷ്‌ടമായതിനെ തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.
പണം പിൻവലിക്കാത്ത ദീർഘകാല നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് വിജീഷ് പണം തട്ടിയെടുത്തത് എന്നാണ് അധികൃതർ പറയുന്നത്. ഉയർന്ന ഉദ്യോഗസ്‌ഥരുടെ കംപ്യൂട്ടറുകൾ ഉൾപ്പടെ ഇതിനായി ദുരുപയോഗം ചെയ്‌തുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മാനേജർ അടക്കം 5 ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. വിജീഷിന് വേണ്ടി പോലീസ് അന്വേഷണം ശക്‌തമാക്കി.
Read Also: ഇടതിനെ നേരിടാൻ തക്ക സംഘടനാ സംവിധാനം ഉണ്ടായില്ല, നേതൃത്വത്തെ പഴിച്ച് താരിഖ് അന്‍വറിന്റെ റിപ്പോർട്