കടയിൽ നിന്നും തിരിച്ചെത്താൻ വൈകി; 8 വയസുകാരന് ക്രൂരപീഡനം

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ളാസുകാരനെ ചട്ടുകവും തേപ്പ്പെട്ടിയും വെച്ച് കാലിൽ പൊള്ളലേൽപ്പിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയിൽ പോയി വരാൻ വൈകിയതിനാണ് ഇയാൾ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതി പ്രിൻസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

കുട്ടിയുടെ സഹോദരീഭർത്താവെന്ന് അവകാശപ്പെടുന്ന ആളാണ് 21കാരനായ പ്രിൻസ്. എന്നാൽ സഹോദരിയെ നിയമപരമായി ഇയാൾ വിവാഹം കഴിച്ചിട്ടില്ല. സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിലും വ്യക്‌തതയില്ല. അക്കാര്യത്തിൽ വ്യക്‌തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്ക് എതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്നത് പതിവാണെന്നും പോലീസ് വ്യക്‌തമാക്കി.

കുട്ടികളുടെ അച്ഛൻ ഒരു വർഷമായി തളർവാതം വന്ന് കിടപ്പിലാണ്. അമ്മക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിർക്കാൻ പേടിയായിരുന്നു. എന്നാൽ മൂന്നാം ക്ളാസുകാരനെ ക്രൂരമായ രീതിയിൽ പൊള്ളിച്ചപ്പോൾ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read also: സ്വര്‍ണക്കടത്ത്; റബിന്‍സിനെ ഈ മാസം 28 വരെ കസ്‌റ്റംസ് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE