കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ കസ്‌റ്റഡിയില്‍ വേണമെന്ന കസ്‌റ്റംസ് അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്‌റ്റഡി അനുവദിച്ചത്. സ്വപ്‌നയേയും, സരിത്തിനേയും ജയിലില്‍ ചോദ്യം ചെയ്യാനും കസ്‌റ്റംസിന് അനുമതി ലഭിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പത്ത് ദിവസത്തേക്കാണ് കസ്‌റ്റംസിന് വിട്ട് നല്‍കിയത്. നേരത്തെ വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത റബിന്‍സിനെ കോടതി അനുമതിയോടെ കസ്‌റ്റംസും അറസ്‌റ്റ് ചെയ്‌തിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയതിന്റെ പ്രധാന ആസൂത്രകന്‍ റബിന്‍സാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്‌തമാക്കുന്നത്. ഇതോടൊപ്പം മറ്റ് മുഖ്യപ്രതികളായ സ്വപ്‌ന, സരിത്ത് എന്നിവരെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനും കസ്‌റ്റംസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി