മാസ്‌ക് ധരിക്കാതെ ജനം; ഇന്ന് മാത്രം സംസ്‌ഥാനത്ത് 8415 പേര്‍ക്കെതിരെ കേസ്

By Team Member, Malabar News
Malabarnews_mask
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമ്പോഴും കോവിഡ് മാര്‍ഗ നിർദേശങ്ങൾ പാലിക്കാതെ മലയാളികള്‍. ഇന്ന് മാത്രം സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 8415 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് മാർഗ നിർദേശങ്ങൾ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അതിന് വില കല്‍പ്പിക്കാതെ മുന്നോട്ട് പോകുന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.

മാസ്‌ക് ധരിക്കാത്തതിന് ഒപ്പം തന്നെ നിരോധനാജ്‌ഞ ലംഘിച്ചതിന്റെ പേരില്‍ 44 കേസുകളാണ് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത്. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്, കോട്ടയം നാല്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ 14, തൃശൂര്‍ സിറ്റി രണ്ട്, പാലക്കാട് മൂന്ന്, മലപ്പുറം രണ്ട്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് നാല്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍. ഒപ്പം തന്നെ നിരോധനാജ്‌ഞ ലംഘനത്തിന് ഇന്ന് സംസ്‌ഥാനത്ത് 60 പേര്‍ അറസ്‌റ്റിലായി. തിരുവനന്തപുരം റൂറല്‍ 12, കോട്ടയം അഞ്ച്, ഇടുക്കി ഏഴ്, തൃശൂര്‍ സിറ്റി 15, പാലക്കാട് 10, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി അഞ്ച് എന്നിങ്ങനെയാണ് അറസ്‌റ്റിലായവരുടെ എണ്ണം.

ഇന്ന് സംസ്‌ഥാനത്തൊട്ടാകെ കോവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരില്‍ 1462 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഒപ്പം തന്നെ ഇവരില്‍ 573 ആളുകള്‍ അറസ്‌റ്റിലാവുകയും ചെയ്‌തു. 40 വാഹനങ്ങളാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. കൂടാതെ ക്വാറന്റൈന്‍ ലംഘനത്തിന്റെ പേരില്‍ ഒരു കേസും ഇന്ന് സംസ്‌ഥാനത്ത് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

Read also : ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE