മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി

By Team Member, Malabar News
jose k mani about minority scholarship
Jose K Mani
Ajwa Travels

കോട്ടയം : പാലായിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാണി സി കാപ്പനെതിരെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാലായിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും, പാലായിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ മാണി സി കാപ്പൻ ബിജെപിയുടെ വോട്ട് പിടിക്കാൻ ശ്രമിച്ചുവെന്നുമാണ് ജോസ് കെ മാണി ആരോപണം ഉന്നയിച്ചത്.

അതേസമയം ആരോപണത്തിന് പിന്നാലെ ജോസ് കെ മാണിക്ക് മറുപടിയുമായി മാണി സി കാപ്പനും രംഗത്തെത്തി. പാലായിൽ ബിജെപിക്ക് പണം നൽകി വോട്ട് പിടിക്കാൻ ശ്രമിച്ചത് ജോസ് കെ മാണിയാണെന്ന് മാണി സി കാപ്പൻ തിരിച്ചടിച്ചു. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാമപുരത്തെത്തി ജോസ് കെ മാണി 15 ലക്ഷം രൂപ നല്‍കിയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

കൂടാതെ താൻ പാലായിൽ ജയിച്ചത് ബിജെപിയുടെ വോട്ട് കൊണ്ടല്ലെന്നും, എലി വിഷം വാങ്ങാന്‍ കാശില്ലാത്തവന്‍ എങ്ങനെ വോട്ടിന് കാശ് കൊടുക്കുമെന്നും മാണി സി കാപ്പന്‍ ചോദിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുന്നണി മാറി എൽഡിഎഫിൽ ചേർന്ന ജോസ് കെ മാണിക്ക് കനത്ത പരാജയമാണ് പാലായിൽ സംഭവിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

Read also : മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE