കോട്ടയം : പാലായിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാണി സി കാപ്പനെതിരെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാലായിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും, പാലായിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ മാണി സി കാപ്പൻ ബിജെപിയുടെ വോട്ട് പിടിക്കാൻ ശ്രമിച്ചുവെന്നുമാണ് ജോസ് കെ മാണി ആരോപണം ഉന്നയിച്ചത്.
അതേസമയം ആരോപണത്തിന് പിന്നാലെ ജോസ് കെ മാണിക്ക് മറുപടിയുമായി മാണി സി കാപ്പനും രംഗത്തെത്തി. പാലായിൽ ബിജെപിക്ക് പണം നൽകി വോട്ട് പിടിക്കാൻ ശ്രമിച്ചത് ജോസ് കെ മാണിയാണെന്ന് മാണി സി കാപ്പൻ തിരിച്ചടിച്ചു. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാമപുരത്തെത്തി ജോസ് കെ മാണി 15 ലക്ഷം രൂപ നല്‍കിയെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
കൂടാതെ താൻ പാലായിൽ ജയിച്ചത് ബിജെപിയുടെ വോട്ട് കൊണ്ടല്ലെന്നും, എലി വിഷം വാങ്ങാന്‍ കാശില്ലാത്തവന്‍ എങ്ങനെ വോട്ടിന് കാശ് കൊടുക്കുമെന്നും മാണി സി കാപ്പന്‍ ചോദിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുന്നണി മാറി എൽഡിഎഫിൽ ചേർന്ന ജോസ് കെ മാണിക്ക് കനത്ത പരാജയമാണ് പാലായിൽ സംഭവിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
Read also : മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്