ന്യൂഡെൽഹി : ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കൊവാക്‌സിന് ഡബ്ള്യുഎച്ച്ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്‌തമാക്കി നിർമാതാക്കളായ ഭാരത് ബയോടെക്. കൂടാതെ കൊവാക്‌സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്നും ഭാരത് ബയോടെക് അറിയിച്ചു.
കൊവാക്‌സിന് ഡബ്ള്യുഎച്ച്ഒ അനുമതി ലഭിക്കാത്തതിനാൽ തന്നെ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവേശനത്തിന് തടസമാകുന്നുവെന്ന വാർത്തകൾക്കിടെയാണ് നിർമാതാക്കളുടെ വിശദീകരണം. ഈ സാഹചര്യത്തിൽ 60 വിദേശ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് അനുമതി നേടുന്നതിനായുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
നിലവിൽ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഇല്ലാത്തതിനാൽ, വാക്‌സിൻ എടുത്താൽ മാത്രം പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രകളെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ കോവിഷീൽഡ് വാക്‌സിന് മാത്രമാണ് വിദേശത്ത് അനുമതി ഉള്ളത്. എന്നാൽ ഇതിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 82 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് 2ആം ഡോസ് നൽകുന്നത്. ഇതും വിദേശത്തേക്ക് യാത്ര ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുകയാണ്.
Read also : വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം