റിയാദ്: കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്‌ജ്
തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് അനുമതി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുക.
ഇന്ത്യയില്‍ നിന്ന് 5000 പേര്‍ക്കായിരിക്കും ഇത്തവണ അവസരം. ഇതില്‍ കേരളത്തില്‍ നിന്ന് എത്രപേര്‍ക്ക് അവസരം ലഭിക്കുമെന്ന് വ്യക്‌തമല്ല. ഹജ്‌ജ് കര്‍മ്മത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
ഹജ്‌ജ് ചെയ്യുന്നവര്‍ 18നും 60നും ഇടയില്‍ പ്രായക്കാരും നല്ല ആരോഗ്യശേഷി ഉള്ളവരുമാകണം, 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിൽസക്ക് വിധേയരായവര്‍ ആകരുത് തുടങ്ങിയ നിബന്ധനകളും മന്ത്രാലയം വെച്ചിട്ടുണ്ട്.
National News: ‘വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കണം’; വാക്‌സിനേഷൻ വിലയിരുത്തി കേന്ദ്രം