ന്യൂഡെൽഹി: ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്കുന്ന പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്തിഗത വായ്പയെന്നാണ് പുതിയ വായ്പ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കോവിഡ് ചികിൽസയ്ക്കായുള്ള വായ്പാ സഹായം ഉപയോക്താക്കള്‍ക്ക് നല്കുവാനാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ലക്ഷ്യമിടുന്നത്.
അക്കൗണ്ട് ഉടമയ്ക്കോ കുടുംബാംഗങ്ങള്ക്കായോ കോവിഡ് ചികിൽസയ്ക്കായി ഈ വായ്പ അനുവദിക്കും. വായ്പക്കായി പ്രത്യേക ഈട് ഒന്നും സമര്‍പ്പിക്കേണ്ടതില്ല എന്നതാണ് മുഖ്യ സവിശേഷത. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീമിന് (ഇസിഎല്‍ജിഎസ്) കീഴിലാണ് കോവിഡ് ചികിൽസയ്ക്കായുള്ള ഈ വായ്പ പദ്ധതി നടപ്പിലാക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് എസ്ബിഐ ചെയര്മാന് ദിനേഷ് ഖാര പറഞ്ഞു.
25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കോവിഡ് വായ്പയായി ഉപയോക്താക്കള്‍ക്ക് അനുവദിക്കും. വായ്പാ അപേക്ഷകന്റെ ആവശ്യവും തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് ബാങ്ക് വായ്പ തുക നിശ്ചയിക്കുക.
പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോക്താവ് കോവിഡ് ചികിൽസാ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. മാസ വരുമാനക്കാരായ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും പെന്ഷന് പറ്റിയവര്‍ക്കും എസ്ബിഐയുടെ കോവിഡ് ചികിൽസാ വായ്പക്കായി അപേക്ഷിക്കാം.
Read Also: ഇന്ത്യയില്‍ പരീക്ഷണം നടത്തേണ്ടതില്ല; വിദേശ വാക്സിൻ മാനദണ്ഡങ്ങളില്‍ ഡിസിജിഐ ഇളവ് നൽകി