ന്യൂഡെൽഹി: കോവിഡ് സ്‌ഥിതിവിവരം റിപ്പോർട് ചെയ്യുന്നതിന് സംസ്‌ഥാനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ സംസ്‌ഥാന സർക്കാരുകൾ മറച്ചുവെക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്. ജില്ലാതലത്തിൽ ഒന്നിലധികം പരിശോധനാ മാർഗങ്ങൾ അവലംബിക്കണം. കണക്കുകളിൽ സംസ്‌ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം അറിയിച്ചു.
ബിഹാറിലടക്കം കോവിഡ് മരണങ്ങൾ മറച്ചുവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡ് മരണനിരക്ക് വലിയ തോതിൽ ഉയർന്നിരുന്നു. മറച്ചുവെച്ച കോവിഡ് മരണങ്ങൾ പിന്നീട് റിപ്പോർട് ചെയ്യുമ്പോൾ രാജ്യത്തെ മരണനിരക്കിൽ കുത്തനെയുള്ള ഉയർച്ചയാണ് സംഭവിക്കുന്നത്. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്നുചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനം കൈക്കൊള്ളും. ഓക്‌സിജൻ, മരുന്ന് തുടങ്ങി കോവിഡ് ചികിൽസാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ഉണ്ടാകും.
Read also: മന്ത്രിസഭാ പുനഃസംഘടന; മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി