കോഴിക്കോട് : ജില്ലയിലെ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഈ മാസം 17ആം തീയതി ഉച്ച വരെ ബേപ്പൂരിൽ ഹർത്താൽ ആചരിക്കാനാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ യോഗത്തിൽ തീരുമാനമായത്.
അങ്ങാടി മുതൽ ആർഎം ആശുപത്രി വരെയുള്ള മേഖലയിലാണ് ഹർത്താൽ നടത്താൻ തീരുമാനമായത്. അന്ന് രാവിലെ അങ്ങാടിയിൽ സർവകക്ഷി പ്രതിഷേധ ധർണ നടത്തും. ചരക്കുനീക്കം പൂർണമായും മംഗളൂരുവിലേക്കു മാറ്റിയാൽ തുറമുഖത്തെ ഇരുനൂറോളം തൊഴിലാളികളെ ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ചരക്കുനീക്കം ബേപ്പൂർ തുറമുഖത്ത് നിന്നും പൂർണമായി മാറ്റുന്നതിലൂടെ തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന നടപടിയാണ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ഇതിനെതിരെ തുറമുഖം, ഫിഷറീസ്, ടൂറിസം മന്ത്രിമാരെ നേരിൽ കണ്ട് തുറമുഖത്തെ പ്രതിസന്ധി അറിയിച്ച് നിവേദനം നൽകാനും തീരുമാനമായി.
Read also : കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു; സുപ്രീം കോടതി ഉത്തരവ് ഇന്ന്