നെൻമാറ: പാലക്കാട് നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങി. സംഭവത്തിൽ ദുരൂഹത തുടരുന്നതായും സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്നും കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.
10 വർഷം മുൻപ് സജിതയെ കാണാതായതിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കരുതുന്നത്. സജിതയുടെയും റഹ്മാന്റെയും തുടർജീവിതം കമ്മീഷൻ വീക്ഷിക്കും. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും കമ്മീഷൻ പ്രതിനിധികൾ വ്യക്തമാക്കി. സജിത, റഹ്മാൻ, റഹ്മാന്റെ മാതാപിതാക്കൾ എന്നിവരുടെ മൊഴിയും കമ്മീഷൻ രേഖപ്പെടുത്തി.
Read also: കെ സുരേന്ദ്രനെ വേട്ടയാടിയാൽ പിണറായി വിജയന് വീട്ടില്‍ ഉറങ്ങില്ല; എഎന്‍ രാധാകൃഷ്ണൻ