പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ആദ്യം സജിതയെയും റഹ്‌മാനെയും വിത്തനശ്ശേരിയിലെത്തി കണ്ട ശേഷം അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ നെൻമാറ സിഐ ദീപകുമാർ കമ്മീഷന് റിപ്പോർട് കൈമാറി. സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്
സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് റിപ്പോർട്. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്‌മാനും സജിതയും പറഞ്ഞത് ശരിയാണെന്നാണ് പോലീസ് നിലപാട്. റഹ്‌മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴിയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Read also: മരംകൊള്ള; അന്വേഷണ സംഘം ഇന്ന് യോഗം ചേരും