തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.
വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചതാണ് നടപടിക്ക് പിന്നില്‍. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷൻ അറിയിച്ചു.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. അതേസമയം ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. പ്രത്യേക പോലീസ് കാവലില്‍ നിശ്ചിത അകലം പാലിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്ന് മദ്യം നല്‍കുന്നത്.
ലോക്ക്ഡൗണിന് ശേഷം ആഴ്ചകൾക്കിപ്പുറം സംസ്ഥാനത്ത് മദ്യശാലകൾ തുറന്നതിന് പിന്നാലെ റെക്കോർഡ് വിൽപന ആയിരുന്നു നടന്നത്. 51 കോടി രൂപയുടെ മദ്യമാണ് ഒറ്റദിവസം കൊണ്ട് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. ഇവിടെ മാത്രം 68 ലക്ഷം രൂപയുടെ മദ്യമദ്യമാണ് വിറ്റത്.
Most Read: ഇന്ധന വില വർധന; സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം