തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം.
രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലന്‍സ് ഉള്‍പ്പടെയുള്ള അവശ്യ സർവീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണം എന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്.
അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, മറ്റ് ആവശ്യങ്ങൾക്കും സംസ്‌ഥാന സർക്കാരിന് പണം വേണ്ട സമയമായതിനാൽ സംസ്‌ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്‌ഥാന അധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നു.
Most Read: ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടര്‍