കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട് നിഷേധിച്ച് കളക്‌ടര്‍. അധികാരപരിധി മാറ്റാൻ ശുപാര്‍ശയില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും ലക്ഷദ്വീപ് കളക്‌ടര്‍ അസ്‌കര്‍ അലി ഇയാസ് വ്യക്‌തമാക്കി.
കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായും ഇക്കാര്യത്തിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നുമാണ് റിപ്പോർട് പുറത്തു വന്നത്.
ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ഈ വര്‍ഷത്തില്‍ മാത്രം 11 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 23 കേസുകളാണ് ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെയും പോലീസിന്റെയും നടപടികള്‍ക്ക് എതിരെ കേരളാ ഹൈക്കോടതിയില്‍ എത്തിയത്. എന്നാൽ കേന്ദ്ര ഭരണ പ്രദേശത്തിന്റെ നിയമപരമായ അധികാര പരിധി മാറ്റാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം ഉൾപ്പടെയുള്ള നടപടികൾ ആവശ്യമാണ്.
Read also: ബ്ളാക്ക് ഫംഗസിന് വ്യാജമരുന്ന്; ഡോക്‌ടർമാരടക്കം പത്തുപേർ അറസ്‌റ്റിൽ