തൃശൂർ: സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ, ബലാൽസംഗ പ്രതിക്കായി ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. സുഹൃത്ത് ബലാൽസംഗത്തിന് ഇരയായപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ പ്രതിക്കായി ഇടപ്പെട്ടുവെന്നാണ് ആരോപണം.
2016 ജൂലൈയിലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ജോൺസൺ എന്നയാൾ സുഹൃത്തിനെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തു. ഇപ്പോഴും ഇയാൾ പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മയൂഖ ആരോപിച്ചു. ഇതുസംബന്ധിച്ച് എസ്പി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്, മയൂഖ വെളിപ്പെടുത്തി.
സുഹൃത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിലെത്തി ബലാൽസംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണ് പ്രതിയെന്നും ഇയാൾ സ്വാധീനം ഉപയോഗിച്ച് കേസ് നടപടികൾ വൈകിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു.
Read also: ഇന്ത്യൻ ഐടി ചട്ടം; ട്വിറ്റർ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു