ജൂൺ മാസം കേരളത്തിൽ പെയ്‌ത മഴയിൽ 36 ശതമാനത്തിന്റെ കുറവ്

By Staff Reporter, Malabar News
less- rain kerala-
Representational Image
Ajwa Travels

തിരുവനന്തപുരം: ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയില്‍ വന്‍ കുറവെന്ന് കണക്കുകള്‍. 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് ഈ വർഷത്തേതെന്നാണ് ഐഎംഡിയുടെ കണക്കുകള്‍ പറയുന്നത്. പ്രവചിച്ച മഴയില്‍ നിന്ന് 36 ശതമാനം കുറവാണ് ഇക്കുറി ജൂണിൽ ലഭിച്ചത്.

ജൂണ്‍ ഒന്ന് മുതല്‍ 30വരെ പെയ്‌തത്‌ ശരാശരി 408.4 മില്ലിമീറ്റർ മഴയാണ്, കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്ററും. ഇതിന് മുൻപ് 1983 (322. 8 മില്ലിമീറ്റർ), 2019 (358.5 മില്ലിമീറ്റര്‍) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചതെന്നാണ് കേന്ദ്ര കാലവസ്‌ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.

എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം (55 ശതമാനം കുറവ് ) പാലക്കാട്‌ (50 ശതമാനം കുറവ് ) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് ഉണ്ടായത്. ഇന്ത്യയിൽ ഇതുവരെ 182.9 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്.

പ്രവചിച്ചതിലും 10 ശതമാനം അധികമാണ് ഇത്. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ ഉളള 37 ഇടങ്ങളിൽ 25ലും സാധാരണയോ അതിൽ കൂടുതലോ മഴ ലഭിച്ചു. കേരളം ഉൾപ്പെടെയുള്ള 11 സംസ്‌ഥാനങ്ങളിൽ മഴ കുറവാണ് ലഭിച്ചത്.

Read Also: സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE