തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്‌നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്‍ത്രീ സുരക്ഷയ്‌ക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു.
പോലീസ് മേധാവിക്ക് രണ്ട് വർഷത്തേക്ക് നിയമനം നൽകണമെന്നാണ് സുപ്രീം കോടതി വിധിയെങ്കിലും അനിൽ കാന്തിന്റെ നിയമന ഉത്തരവിൽ കാലാവധി പറയുന്നില്ല. ഏഴ് മാസമാണ് അനിൽ കാന്തിന് ഇനി സർവീസ് ബാക്കിയുള്ളത്.
യുപിഎസ്‌സി നൽകിയ ചുരുക്കപ്പട്ടികയിൽ നിന്നും സുധേഷ് കുമാറിനെയും ബി സന്ധ്യയെയും തഴഞ്ഞാണ് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം അനിൽ കാന്തിനെ തിരഞ്ഞെടുത്തത്. ബെഹ്റ അടക്കമുള്ളവർ അനിൽ കാന്തിന് നൽകിയ പിന്തുണ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാരണമായി. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനാണ് അനിൽ കാന്ത്.
National News: ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ