കെഎസ്ആർടിസി ഡ്രൈവറുമായി തർക്കം; സച്ചിൻ ദേവ് എംഎൽഎ നാളെ ഗതാഗതമന്ത്രിക്ക് പരാതി നൽകും

മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്.

By Trainee Reporter, Malabar News
Arya Rajendran-KSRTC Issue
Ajwa Travels

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്ക്പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർ എൽഎച്ച് യാദവിനെതിരെ ഗതാഗതമന്ത്രി ഗണേഷ് കുമാറിന് സച്ചിൻ ദേവ് എംഎൽഎ നാളെ നേരിട്ട് പരാതി നൽകും.

സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാൻ ആര്യ രാജേന്ദ്രൻ സ്‍മാർട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമെന്നും, സ്‌ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നുമാണ് മേയറുടെ വിശദീകരണം.

‘ഇന്നലെ എന്റെ കസിന്റെ കല്യാണമായിരുന്നു. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കെഎസ്ആർടിസി ബസ് ഞങ്ങൾ സഞ്ചരിച്ച കാറിൽ തട്ടാൻ വന്നു. ഞാൻ അത് വലിയ കാര്യമാക്കിയില്ല. പിന്നീട് ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ആയിരുന്നു ഡ്രൈവിങ്. ഒടുവിൽ കാർ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഞാനും എന്റെ സഹോദരന്റെ ഭാര്യയും ഡ്രൈവറെ സീറ്റിലേക്ക് നോക്കി.

ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു. ശേഷം കൈയും നാവും ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്‌ടകൾ കാണിക്കാൻ തുടങ്ങി. ഒടുവിൽ പാളയം സാഫല്യം കോംപ്‌ളക്‌സിന് മുന്നിൽവെച്ച് വണ്ടി തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു’- മേയർ പറഞ്ഞു.

അതേസമയം, മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നാണ് ഡ്രൈവർ യദുവിന്റെ വാദം. ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്‌തത്‌ മേയർ സഞ്ചരിച്ച കാറാണ്. മേയറും എംഎൽഎയുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതെന്നും പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും യദു പറഞ്ഞു.

അതിനിടെ, കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്.

ശനിയാഴ്‌ച തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ സഞ്ചരിച്ചിരുന്ന കാർ ബസിന് കുറുകെ നിർത്തി. തുടർന്ന് സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്‌തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത ഡ്രൈവറെ ഇന്ന് രാവിലെയാണ് ജാമ്യത്തിൽ വിട്ടയച്ചത്.

Most Read| ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസിന് ലക്ഷ്യം; യോഗി ആദിത്യനാഥ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE