തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം പത്ത്, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഡി സതീശന് പറഞ്ഞു.
പൊതു പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ പോലെ ഗ്രേസ്മാർക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി. നിരവധി വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വിഡി സതീശന് പറഞ്ഞു.
‘ഈ അധ്യയന വര്‍ഷത്തില്‍ എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ക്യാംപുകളില്‍ പങ്കെടുത്തവരാണ്. ഈ വിദ്യാര്‍ഥികള്‍ ലോക്ക്ഡൗണ്‍ കാലത്ത് സജീവമായി സാമൂഹ്യ സേവനങ്ങള്‍ ചെയ്യുന്നവര്‍ കൂടിയാണ്’. അവരുടെ സേവന താല്‍പ്പര്യങ്ങളെ സര്‍ക്കാര്‍ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി; ആരോഗ്യ മന്ത്രി