ന്യൂഡെൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുക ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഎസ് യെദിയൂരപ്പ. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജിക്കാര്യത്തില്‍ പ്രതികരണവുമായി യെദിയൂരപ്പ രംഗത്തു വരുന്നത്. വാർത്തകളിൽ സത്യമില്ലെന്നും ഒരാഴ്ചക്ക് ശേഷം താൻ വീണ്ടും ഡെൽഹിയിലേക്ക് വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യെദിയൂരപ്പ രാജിസന്നദ്ധത അറിയിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തത്.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെക്കില്ലെന്നും ബാക്കിയുള്ള രണ്ട് വര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഒടുവിൽ ഇന്നാണ് വിശദീകരണവുമായി യെദിയൂരപ്പ തന്നെ നേരിട്ടെത്തിയത്.
അതേസമയം, യെദിയൂരപ്പക്ക് എതിരെ പാര്‍ട്ടിക്കകത്ത് ചരടുവലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ബിജെപി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിൽ ഒരു രീതിയിലുള്ള അസ്ഥിരതയും ഇവിടെയില്ലെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചത്.
Read Also: കോവിഡ് വാക്സിൻ വില പുതുക്കി കേന്ദ്ര സർക്കാർ