ലണ്ടൻ: കോവിഡ് ബാധിച്ച് 9 മാസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും പാദുവ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2020 ഫെബ്രുവരി- മാർച്ച് കാലത്ത് കോവിഡ് ബാധിച്ച ഇറ്റലിയിലെ 3000 ആളുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷം ഇവരിൽ അതേവർഷം മെയിലും നവംബറിലും പരിശോധന നടത്തിയപ്പോഴും വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായതായി പഠനത്തിൽ പറയുന്നു.
ഫെബ്രുവരി-മാർച്ച് കാലഘട്ടത്തിൽ അണുബാധ ഉണ്ടായവരിൽ 98.8 ശതമാനം ആളുകളിലും അതേവർഷം നവംബറിലും ആന്റിബോഡികൾ നിലനിൽക്കുന്നുണ്ട് എന്നാണ് ഗവേഷകർ കണ്ടെത്തിയത്.
കൂടാതെ ഇക്കാര്യത്തിൽ ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും കോവിഡ് ബാധിതരായവർ തമ്മിൽ വ്യത്യാസം ഇല്ലായിരുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Most Read: കോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി