ഹൈദരാബാദ്: ക്യാൻസർ ബാധിച്ച സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷികൾക്കുള്ള തീറ്റ വിറ്റ് പണം കണ്ടെത്തി 10 വയസുകാരൻ. ഹൈദരാബാദിലെ 12 വയസുകാരി സക്കീന ബീഗത്തിന് രണ്ട് വർഷം മുൻപാണ് തലച്ചോറിൽ ക്യാൻസർ ബാധിച്ചത്. മകളുടെ ചികിൽസക്കും മറ്റ് ആശുപത്രി ചിലവുകൾക്കുമായി പണം കണ്ടെത്താൻ തന്റെ രക്ഷിതാക്കൾ കഷ്ടപ്പെടുന്നത് കണ്ടാണ് 10 വയസുകാരൻ സയ്യിദ് അസീസ് ജോലിക്ക് പോകാൻ തീരുമാനിച്ചത്. തന്റെ മാതാവിനൊപ്പമാണ് അസീസും ജോലി ചെയ്യുന്നത്. റോഡരികിൽ അസീസ് സ്വന്തമായി ബെഞ്ചിട്ടാണ് തീറ്റ വിൽക്കുന്നത്.
“സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോതെറാപ്പി ചികിൽസ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിൽസക്കായി തെലങ്കാന സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചിരുന്നു. എന്നാൽ ആ തുക മുഴുവനായും റേഡിയോതെറാപ്പിക്ക് ചിലവായി. ഇപ്പോൾ ഞങ്ങൾ വീണ്ടും പണമില്ലാത്ത അവസ്ഥയിലാണ്,”-സക്കീനയുടെ മാതാവ് ബിൽക്കീസ് ബീഗം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ജോലി ചെയ്യുന്നതിനൊപ്പം അസീസ് പഠനവും തുടരുന്നുണ്ട്. ഹൈദരാബാദിലെ ഒരു മദ്രസയിലാണ് ഈ മിടുക്കൻ പഠിക്കുന്നത്. രാവിലെ 6 മുതൽ 8 വരെ മാതാവിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്ന അസീസ് അതിന് ശേഷം 5 മണി വരെ പഠിക്കാൻ പോകും.
താൻ കച്ചവടം നടത്തി കിട്ടുന്ന പണം കൊണ്ട് സക്കീനയുടെ ചികിൽസ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. എംആർഐ, എക്സ്റേ, രക്ത പരിശോധന തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പണം വേണമെന്ന് മാതാവ് ബിൽക്കീസ് ബീഗം പറയുന്നു. മകളുടെ ചികിൽസക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം ഇപ്പോൾ.
Telangana | A 10-yr-old boy sells bird food in Hyderabad to pay for his sister Sakeena Begum’s brain cancer treatment.
“We haven’t received any help. We received govt funds only till radiation therapy. The medication is too expensive,” says Bilkes Begum, Sakeena’s mother pic.twitter.com/S5G5l9cKWq
— ANI (@ANI) August 6, 2021
Most Read: ‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്ഥാൻ സർക്കാർ