തിരുവനന്തപുരം: ‘ഓപ്പറേഷൻ റെസ്‌ക്യൂ’ പദ്ധതിയുമായി സംസ്‌ഥാന മോട്ടോർ വാഹനവകുപ്പ്. സംസ്‌ഥാനത്ത് ആംബുലൻസുകൾ അനധികൃതമായി രൂപമാറ്റം ചെയ്‌ത് സർവീസ് നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രാൻസ്‌പോർട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇന്നലെതന്നെ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന ആരംഭിച്ചിരുന്നു.
ഓണത്തിന് മുൻപ് തന്നെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. മറ്റ് വാഹനങ്ങളുടെ കൂട്ടത്തിൽ ആംബുലൻസും അനധികൃതമായി രൂപമാറ്റം വരുത്തി ദുരൂപയോഗം ചെയ്യുന്നുണ്ട്. ചിലർ രോഗികളെ കൊണ്ടുപോകുന്നതിന് പകരം മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രൂപമാറ്റം വരുത്തിയ ആംബുലൻസുകൾക്ക് സർവീസ് നടത്താൻ അനുമതിയില്ല.
അതേസമയം, പരിശോധനാ വേളയിൽ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ തടയാനോ ബുദ്ധിമുട്ട് ഉണ്ടാക്കാനോ പാടില്ലെന്ന് കമ്മീഷണർ മോട്ടോർ വാഹനവകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ കേന്ദ്രീകരിച്ചാവും കൂടുതൽ പരിശോധനകൾ നടത്തുക. വാഹനങ്ങൾ രൂപമാറ്റം വരുത്തിയതാണോ എന്ന് വിശദമായി പരിശോധിക്കാനും നിർദ്ദേശമുണ്ട്.
Read Also: ജിഎസ്‌ടി വരുമാനം; കേരളത്തിന് കഴിഞ്ഞ മാസം ലഭിച്ചത് 1,612 കോടി രൂപ