കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചവരുടെ ഫലമാണ് ഇന്ന് പുറത്തുവരിക. രാവിലെ എട്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന മന്ത്രി വീണാ ജോർജ് റിസൾട്ട് പുറത്തുവിടും.
251 പേരാണ് കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 32 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിൽ കഴിയുകയാണ്. 11 പേർക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.
കുട്ടിയുടെ സമ്പർക്ക പട്ടികയിൽ അധികവും ആരോഗ്യപ്രവർത്തകരാണ്. രോഗഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്ര സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.
Also Read: മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം, ജീവനോടെ കുഴിച്ചുമൂടി; അരുംകൊല ഇങ്ങനെ