അബുദാബി: കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് രക്ഷയൊരുക്കുന്നതിനായി മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച ഉച്ചവിശ്രമ നിയമം യുഎഇയിൽ നാളെ അവസാനിക്കും. കഴിഞ്ഞ 3 മാസമായി നിലനിൽക്കുന്ന നിയമം കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് ആരംഭിച്ചത്. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ അരലക്ഷം ദിർഹം വരെയാണ് പിഴയായി ഈടാക്കിയിരുന്നത്.
ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 3 മണി വരെ തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിയമം വ്യക്തമാക്കിയിരുന്നത്. കൂടാതെ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയവും, സ്വദേശിവല്‍ക്കരണ മന്ത്രാലയവും പരിശോധനാ വിഭാഗത്തെയും നിയോഗിച്ചിരുന്നു.
കഴിഞ്ഞ 12 വർഷമായി മന്ത്രാലയം തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം നൽകുന്നുണ്ട്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുള്ളത്. തൊഴില്‍ നിയമത്തില്‍ അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ സൂരൃതാപമേല്ക്കാതെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള പ്രതേൃക സംവിധാനങ്ങളും ജോലി സ്ഥലങ്ങളിൽ തൊഴിലുടമ ഒരുക്കിയിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read also: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി; ഫ്യുജിയാനിൽ രോഗബാധ ഉയരുന്നു