ബെയ്‌ജിംഗ്: ചൈനയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ ഫ്യുജിയാനില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. പുതുതായി 59 പേരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. സെപ്റ്റംബര്‍ 12ന് 22 പേര്‍ രോഗബാധിതരായ അവസ്‌ഥയില്‍ നിന്നാണ് ഇന്നലെ മാത്രം 59 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്.
ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് സ്‌ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാ നിയന്ത്രണമടക്കമുള്ള നടപടികളിലേക്കും ഇവിടെ ഉദ്യോഗസ്ഥര്‍ കടന്നിട്ടുണ്ട്.
ചൈനയുടെ ദേശീയ ദിനം പ്രമാണിച്ച് ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ഒക്‌ടോബര്‍ 1ന് ആരംഭിക്കാനിരിക്കെയാണ് വീണ്ടും ഇവിടെ വൈറസ് വ്യാപനം ഭീഷണിയാവുന്നത്.
മുന്‍പ് ഫ്യുജിയാനില്‍ ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളില്‍ വൈറസ് പടര്‍ന്ന് പിടിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നിയന്ത്രണ വിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പ്രദേശത്ത് ഡെല്‍റ്റ വകഭേദം പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്.
Read Also: ത്രിപുരയിൽ ഇടതുപക്ഷം ആക്രമിക്കപ്പെടുന്നു; നടപടി ആവശ്യപ്പെട്ട് യെച്ചൂരി