ഗുവാഹത്തി: അസമില്‍ നടന്ന കുടിയിറക്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അസം മനുഷ്യാവകാശ കമ്മീഷന്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചക്കകം കമ്മീഷനെ നിയമിക്കണമെന്നാണ് നിർദ്ദേശം. സിപജ്ഹര്‍ നഗരത്തിൽ മാത്രം 1000ത്തോളം കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായതായി അന്വേഷണത്തിൽ വ്യക്തമായതായി കമ്മീഷന് അറിയിച്ചു.
അതേസമയം, പൊലീസ് വെടിപ്പിൽ കുടിയിറക്കിവിട്ട ദോല്‍പൂരിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സൗജന്യ ഭൂമി അനുവദിക്കണമെന്ന് ആള് അസം ന്യൂനപക്ഷ വിദ്യാര്‍ഥി യൂണിയന് (ആംസു) ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ സന്ദര്‍ശിച്ചാണ് ആംസു ആവശ്യം ഉന്നയിച്ചത്.
കുടിയിറക്കപ്പെട്ട ഓരോ കുടുംബത്തിനും ആറു ബൈഗ (3.71 ഏക്കര്‍) ഭൂമി സൗജന്യമായി നല്‍കണമെന്നും ഈ ഭൂമിയില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിക്ക് കീഴില്‍ വീടു നിര്‍മിച്ചു നല്കാന് നടപടി എടുക്കണമെന്നും ആംസു ജനറല്‍ സെക്രട്ടറി എംഡി ഇംത്യാസ് ഹുസൈന് പറഞ്ഞു. കൂടാതെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം ജുഡീഷ്യല്‍ അന്വേഷണത്തിന് ശേഷം എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഇംത്യാസ് ഹുസൈന് കൂട്ടിച്ചേര്‍ത്തു.
Read also: അടിക്കടി പ്രളയം: ബിഹാറിൽ നദീ സംയോജന പദ്ധതി നടപ്പാക്കണം; തേജസ്വി യാദവ്