കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നൽകി ഹൈക്കോടതി. കേസില്‍ രണ്ടാംപ്രതിയായ കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് സ്വദേശി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യാപേക്ഷ പത്തുദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
ആദിത്യന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നേരത്തെ സംസ്‌ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നൽകിയത്. മാനസയെ കൊലപ്പെടുത്താന്‍ ബിഹാറിലേക്ക് തോക്ക് വാങ്ങാന്‍ പോയത് ആദിത്യനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കീഴ്‌ക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആദിത്യൻ ഹൈക്കോടതിയെ സമീപിച്ചത്.
Read also: കർഷകരെ ഇടിച്ചു തെറിപ്പിച്ച് എസ്‌യുവി; വീഡിയോ പുറത്ത്