കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്‍റ്റിലായത്.
ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്‌റ്റ് ചെയ്‌തത്. രാഖില്‍ പിസ്‌റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു. ആദിത്യനെ കോടതിയില്‍ നിന്ന് കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി അന്വേഷണ സംഘം ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്‌റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: ഇരുചക്രവാഹന യാത്രക്കാരിയോട് മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ