ലഖ്‌നൗ: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ ഇടിച്ചുത്തെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കർഷകരുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്‌തിപ്പെടുന്നതിനിടെ വാഹനത്തിന്റെ ദൃശ്യം പുറത്തുവന്നത്. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
അതേസമയം ഈ ദൃശ്യങ്ങള്‍ യുപിയിലെ കര്‍ഷകർ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ വീഡിയോ ആണോ എന്നത് പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. ആരാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്‌തമല്ല. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നു പോകുന്നതായി വീഡിയോയിൽ കാണുന്നുണ്ട്.
.@narendramodi जी आपकी सरकार ने बग़ैर किसी ऑर्डर और FIR के मुझे पिछले 28 घंटे से हिरासत में रखा है।
अन्नदाता को कुचल देने वाला ये व्यक्ति अब तक गिरफ़्तार नहीं हुआ। क्यों? pic.twitter.com/0IF3iv0Ypi
— Priyanka Gandhi Vadra (@priyankagandhi) October 5, 2021
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കം നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്‌തിട്ടുണ്ട്. “നരേന്ദ്ര മോദി ജി, നിങ്ങളുടെ സര്‍ക്കാര്‍ ഒരു എഫ്ഐആറോ ഉത്തരവോ ഇല്ലാതെ കഴിഞ്ഞ 28 മണിക്കൂറായി എന്നെ കസ്‌റ്റഡിയില്‍ വെച്ചിരിക്കുകയാണ്. എന്നാല്‍ കര്‍ഷകരെ ഇങ്ങനെ ചതച്ചരച്ച ഇയാളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. എന്തുകൊണ്ട്?”- എന്നായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്‌തത്.
വാഹനം ഓടിച്ചിരുന്നത് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഞായറാഴ്‌ച നടന്ന സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ട് പേര്‍ മരിച്ചിരുന്നു. തുടർന്ന് ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Read also: മോൻസനെതിരെ കൂടുതൽ കണ്ടെത്തലുകൾ; 4 വർഷത്തിനിടെ തട്ടിയെടുത്തത് 25 കോടി