ന്യൂഡെല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയുടെ( ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ച് കേന്ദ്രം. പാകിസ്ഥാന്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്ററായി നീട്ടാനാണ് തീരുമാനം.
എന്നാൽ ഈ തീരുമാനം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചാബും ബംഗാളും ആരോപിച്ചു.
നേരത്തെ, 15 കിലോ മീറ്ററായിരുന്നു അധികാര പരിധി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് കൂടുതല്‍ അധികാരം ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫര്‍ഹാദ് ഹക്കിം ചൂണ്ടിക്കാട്ടി.
Most Read: കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ