മലപ്പുറം: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയത് നൂറുകണക്കിന് പ്ളാസ്‌റ്റിക്ക് കുപ്പികൾ. ചമ്രവട്ടം പാലത്തിനും അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് പ്ളാസ്‌റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്.
രണ്ട് ദിവസം തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ ചമ്രവട്ടം പദ്ധതിയുടെ അടിയിൽ ശക്‌തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു. ഒഴുക്കിൽപ്പെട്ട് വന്ന പായലിനൊപ്പം പ്ളാസ്‌റ്റിക്ക് കുപ്പികളും കുടുങ്ങി കിടക്കുകയാണ്. അതേസമയം, ഇതിനെതിരെ നാട്ടുകാർ രാഗത്തെത്തിയിട്ടുണ്ട്. തിരുനാവായ മുതൽ കുറ്റിപ്പുറം വരെയുള്ള ഭാഗങ്ങളിലെ പുഴയുടെ തീരത്തുള്ള കടകളിൽ നിന്ന് ഉപയോഗ ശേഷം തള്ളുന്ന കുപ്പികളാണിതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കൂടാതെ, ഈ ഭാഗങ്ങളിൽ പുഴ സന്ദർശിക്കാൻ എത്തുന്നവരും പുഴയിലേക്ക് കുപ്പികൾ തള്ളുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ