കൊരട്ടി: കത്തി വീശി ആക്രമണ ഭീഷണി മുഴക്കിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി കീഴടക്കി. മൊബൈൽ ഫോൺ മോഷ്ടിച്ചു വിറ്റ കേസിലെ പ്രതികളായ പുളിയനം വലിയവീട്ടിൽ എബി (34), ചിറങ്ങര വെള്ളംകെട്ടി ലിജേഷ് (34) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസിനു നേരെ കത്തിവീശി ആക്രമണഭീഷണി മുഴക്കിയ എബിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ആഡംബര മൊബൈൽ ഫോണുകൾ മോഷ്ടിച്ചു മരിച്ചു വിളിക്കുന്നതാണ് ഇവരുടെ രീതി.
കൊരട്ടി പുളിഞ്ചോടിനു സമീപം ഗുഡ്സ് ഓട്ടോറിക്ഷയിൽ പൈനാപ്പിൾ കച്ചവടം നടത്തുന്ന പാറക്കടവ് പുതുശേരി ജോയിയുടെ 25,000 രൂപ വിലയുള്ള ഫോൺ മോഷണം പോയതായി കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയിന്നു. മോഷ്ടിച്ച മൊബൈൽ ഫോണുകൾ പ്രതികൾ മറിച്ചു വിൽക്കുകയും ആ പണമുപയോഗിച്ചു ബൈക്കും ആഡംബര വസ്തുക്കളും വാങ്ങുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.(This is a demo news content for testing purposes)