വയനാട്: പിടിയിലായ മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് ബിജെ കൃഷ്ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.
കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്ണമൂർത്തി. ഇയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. കേരളം അടക്കം പശ്ചിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്ണമൂർത്തി. കൃഷ്ണമൂർത്തിയെ പിടികൂടാൻ കഴിഞ്ഞ 4 വർഷത്തോളമായി കേരളം, കർണാടക, തമിഴ്നാട് ആന്ധ്രാ പോലീസ് സേനകൾ ശ്രമിക്കുകയായിരുന്നു.
എൻഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. നിലമ്പൂർ- വയനാട് വഴിയിൽ കർണാടകത്തോട് ചേർന്നു കിടക്കുന്ന സ്ഥലത്തു വെച്ച് കഴിഞ്ഞ ദിവസമാണ് കേരള പോലീസും തണ്ടർബോൾട്ടും ചേർന്ന് ഇയാളെ പിടികൂടിയത്.
Malabar News: വിവാഹ തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ