തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് പെയ്‌ത കനത്ത മഴയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കർഷകരെ നഷ്‌ടം ബാധിച്ചതായാണ് വിലയിരുത്തൽ.
അതിശക്‌തമായ മഴയിൽ 1011.72 ഹെക്‌ടർ സ്‌ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. നവംബർ 10 മുതലുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസർ കെഎം രാജു വ്യക്‌തമാക്കി.
വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി എന്നീ വിളകളെ മഴ സാരമായി ബാധിച്ചു. 575.74 ഹെക്‌ടർ വാഴ, 69.36 ഹെക്‌ടർ നെല്ല്, 179.99 ഹെക്‌ടർ പച്ചക്കറി കൃഷി എന്നിവയാണ് കനത്ത മഴയിൽ നശിച്ചത്.
160.64 ഹെക്‌ടർ സ്‌ഥലത്തെ മരച്ചീനി കൃഷിയും 8.20 ഹെക്‌ടറിലെ മറ്റ് കിഴങ്ങ് വർഗവിളകളും മഴയിൽ നശിച്ചു. 5.80 ഹെക്‌ടർ റബ്ബർ, 4.62 ഹെക്‌ടർ ഇഞ്ചികൃഷി, 2.80 ഹെക്‌ടർ വെറ്റില, 2.08 ഹെക്‌ടർ നാളികേരം, 1.52 ഹെക്‌ടർ കുരുമുളക് എന്നിങ്ങനെയാണ് മറ്റു വിളകളുടെ നാശനഷ്‌ട കണക്ക്.
Most Read: ട്രാവൻകൂർ ഷുഗേഴ്‌സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്‌പിരിറ്റ് കാണാനില്ലെന്ന് റിപ്പോർട്








































