കാഞ്ഞങ്ങാട്: കാസർഗോഡ് മീൻപിടുത്ത തുറമുഖത്ത് പുതിയ പുലിമുട്ട് നിർമാണം തുടങ്ങി. നേരത്തെയുള്ള രണ്ട് പുലിമുട്ടുകൾ അശാസ്‌ത്രീയമായി നിർമിച്ചതാണെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ പുലിമുട്ട് നിർമിക്കുന്നത്. വടക്ക് ഭാഗത്തുള്ള പുലിമുട്ടിൽ നിന്ന് 240 മീറ്റർ മാറിയാണ് 560 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ട് നിർമിക്കുന്നത്. കൂടാതെ തെക്ക് ഭാഗത്ത് നിലവിലുള്ള 570 മീറ്റർ പുലിമുട്ടിന്റെ നീളം 200 മീറ്റർ കൂടി വർധിപ്പിക്കും.
ആദ്യഘട്ടമായി 200 മീറ്റർ നീളത്തിലാണ് വടക്ക് ഭാഗത്ത് പുതിയ പുലിമുട്ട് നിർമാണം തുടങ്ങിയത്. 17.2 കോടി ചിലവിലുള്ള പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ബാക്കിയുള്ള 560 മീറ്റർ നിർമിക്കാൻ ഏകദേശം 43 കോടി രൂപയുടെ എസ്‌റ്റിമേറ്റ് ഹാർബർ എഞ്ചിനീയറിങ് വകുപ്പിന് നൽകിയിട്ടുണ്ട്. ഇതും കൂടി പൂർത്തിയാകുന്നതോടെ മീൻപിടുത്ത തുറമുഖമെന്ന് സ്വപ്‌നം പൂർണമായും യാഥാർഥ്യമാകും.
Read Also: 60 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ ആകെ വാക്‌സിനേഷന്‍